Tuesday, March 19, 2019

ഈരാറ്റുപേട്ട അയ്യപ്പ൯

ERATTUPETTA AYYAPPAN 



Erattupetta Ayyappan

    അഴകിന്റെ മഴവില്ല് കാവടി, മണ്മറഞ്ഞുപോയ തിരുവമ്പാടി ശിവസുന്ദറുമായി ഏറെ സാമ്യ മുണ്ട് ഈരാറ്റുപേട്ട അയ്യപ്പന്.  നമ്മുടെ നാട്ടാനകളിൽ മുൻനിരയിൽതന്നെയാണ് ഇന്ന് അയ്യപ്പന്റെ സ്ഥാനം.
  

           ശാന്തസ്വഭാവം. കൊഴുത്ത കറുത്തിരുണ്ട ശരീരം. അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും വീണെടുത്ത മനോഹരമായ കൊമ്പുകൾ,  ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി,  ഭംഗിയുള്ള കണ്ണുകള് ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഉയരം 299 സെന്റീ മീറ്റർ .ലക്ഷണശാസ്ത്രത്തില് പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനില് തികയുന്നു. 



 പതിനാറ് നഖകാര൯ എന്ന പേരുദോഷത്തിന്റെ പടിയില്നിന്നും പെരുമയുടെ പക൪ന്നാട്ടങ്ങളിലെക്കുള്ള അയ്യപ്പന്റെ ജൈത്രയാത്രകള് അതിന്റെ കൊടുമുടികള് ലക്ഷ്യംവെച്ച് തുടങ്ങിയിട്ട് ഒന്നര ദശകം തികയുന്നേയുള്ളു. ഈരാറ്റുപേട്ട അയ്യപ്പ൯ ഇന്ന് കോട്ടയം ജില്ലയുടെ മാത്രമല്ല കൊച്ചുകേരളത്തിന്റെ ആകെ അഭിമാനമാണ്. 


ഈരാറ്റുപേട്ട അയ്യപ്പ൯
 ഈരാറ്റുപേട്ട പരവ൯പറമ്പില് കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പ൯ കോടനാട് ആനകളരിയില്നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളില് ഒരുവനാണ്. ഇന്നിപ്പോള് ത്രിശ്ശൂ൪ പൂരത്തിന്റെ രാത്രി തിടമ്പുവരെ അയ്യപ്പന്റെ ശരീര സൌന്ദര്യത്തിനുള്ള അംഗീകാരമായി അവനെ തേടിയെത്തുന്നു.

           
1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം.


"ഈരാറ്റുപേട്ട അയ്യപ്പൻ" തിരുനക്കര പൂരം 

കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാ൯ അധികകാലം വേണ്ടിവന്നില്ല. 

കുട്ടൻകുളങ്ങര അർജ്ജുനൻ

 KUTTANKULANGARA ARJUNAN

"ഗജശ്രേഷ്ഠന്‍ കുട്ടൻകുളങ്ങര അർജ്ജുനൻ"



 ജനനം ഉത്തരേന്ത്യ ആണെങ്കിലും നാടൻ ആനയോളം സൗന്ദര്യമുണ്ട് അർജ്ജുനന്.
306 സെന്റീമീറ്ററാണ് ഉയരം. നെറ്റിപ്പട്ടം കെട്ടിയാല്‍ അഴിക്കും വരെ ഒറ്റ നിലവാണ് അര്‍ജുനന്.  ഇരിക്കസ്ഥാനത്തെക്കാള്‍ ഉയര്‍ന്ന തലക്കുന്നി,  നീളമാര്‍ന്നതും ഉറപ്പുള്ളതുമായ നടകള്‍, ലക്ഷണമൊത്ത 18 നഖങ്ങള്‍, അത്യപൂര്‍വമായ മദഗിരി ഇവയൊക്കെ അര്‍ജുനന്റെ ലക്ഷണത്തികവാണ്.
KUTTANKULANGARA ARJUNAN
 1991  ലാണ് ഉത്തരേന്ത്യയില്‍നിന്ന് നമ്മുടെ നാട്ടിലെത്തുന്നത്. അന്ന് എട്ടേമുക്കാല്‍ അടിയിലേറെ ഉയരമുണ്ടായിരുന്ന ആനയ്ക്ക് നല്ല കൊഴുത്ത ശരീരം മുതല്‍ക്കൂട്ടായിരുന്നു. ഒരല്പം നീളക്കുറവുള്ള വാലാണ് അര്‍ജുനന്റെ പ്രത്യേകത. കേരളക്കരയിലെത്തിയ അർജുനന്റെ ആദ്യകാല പേരുകൾ 
ആറ്റാശ്ശേരി രാമചന്ദ്രൻ , മനിശ്ശേരി അർജ്ജുനൻ എന്നിങ്ങനെ ആയിരുന്നു. 1999ലാണ് മനിശ്ശേരി അര്‍ജുനനെ കുട്ടന്‍കുളങ്ങര ദേവസ്വം വാങ്ങുന്നത്. 2000 ജനവരി ഒമ്പതിന് മഹാവിഷ്ണുവിന് നടക്കിരുത്തിയതോടെ ആന കുട്ടന്‍കുളങ്ങര അര്‍ജുനനായി. 2002ല്‍ തൃശ്ശൂര്‍പ്പൂരം എഴുന്നള്ളിപ്പിനിടെ തിരുവമ്പാടി വിഭാഗം തിടമ്പ് ഏറ്റുവാങ്ങാനായ മികവും അര്‍ജുനനുണ്ട്. 

KUTTANKULANGARA ARJUNAN
കുന്നംകുളം ചെറുവരമ്പത്തുകാവ് ദേവസ്വം വക ഗജശ്രേഷ്ഠന്‍ ബഹുമതിയും അര്‍ജുനന് കിട്ടിയിട്ടുണ്ട്. തൃശ്ശൂർപൂരത്തിന് ഇരു വിഭാഗ ത്തിന്റെയും തിടമ്പുവഹിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം ആനകളിൽ ഒരാളാണ് കുട്ടൻകുളങ്ങര അർജ്ജുനൻ. ഒറ്റനോട്ടത്തിൽത്തന്നെ ഇവനെ തിരിച്ചറിയാനാകുന്നത് ഇവന്റെ വെളുത്തകളറുതന്നെയാണ്.....ആനകേരളത്തിന്റെ സായിപ്പ്...